കൊച്ചിയിൽ കൊതുക് തരംഗം
കൊച്ചി: ഡിസംബർ അവസാനം മുതൽ കൊതുക് ശല്ല്യം അതിരൂക്ഷമായിരിക്കുന്നു. ദേഹത്ത് മുട്ടിയാൽ പോലും ചൊറിച്ചിൽ അനുഭവപ്പെടുന്ന കുഞ്ഞികൊതുകുകളുടെ ശല്ല്യം കാരണം ജനങ്ങൾ വളരെയധികം പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഒമിക്രോൺമൂലം ദുരിതത്തിലായ കൊച്ചി നിവാസികൾക്ക് കൊതുക് ശല്ല്യവും ഭീഷണിയായിരിക്കുകയാണ്.കഴിഞ്ഞവർഷം ഇതേ സമയം കൊതുക് നിർമാർജ്ജന പ്രവർത്തനങ്ങൾ തകൃതിയായി നടന്നിരുന്നു.എന്നാൽ ഈ വർഷം അധികാരികൾ മനപ്പൂർവം ഉറക്കം നടി ക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.റോഡിൽ നിന്നാൽ കൊറോണപിടിക്കും വീട്ടിലിരുന്നാൽ കൊതുക് കടിക്കും ഇങ്ങനെയാണ് കൊച്ചി നിവാസികളുടെ അവസ്ഥ.ഭയം കൊണ്ട് കൊച്ചിയിലെ വീടുകൾ നാലുമണിക്ക് തന്നെ കതകും, ജനലുമെല്ലാം അടച്ചു സ്വയം പ്രതിരോധത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയാണ്.കൊച്ചി നഗരസഭ ഇനിയും ജാഗ്രത പുലർത്തിയില്ലെങ്കിൽ പല മാറാരോഗങ്ങൾക്കും കാരണമാകും. കുട്ടികളുടെ കൈകളിൽ കൊതുക് കടിയേറ്റ് ചെറിയ കുരുക്കൾമൂലം പല ത്വക്ക് രോഗങ്ങൾഉണ്ടാകാനും ഡങ്കി പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പകരാനും സാധ്യതയുണ്ട്...